Saturday, April 26, 2014

ഞാൻ ആരെയും കാത്തു നിൽകുകയായിരുന്നില്ല. ഇരുട്ടിൽ വെറുതെ ഒറ്റക്കു നിൽക്കുകയായിരുന്നു.
എന്റെ കവിളുകളെ തഴുകി ഒഴുകിയിരുന്ന കണ്ണുനീരിന്റെ കുളിരു എന്റെ പ്രാണന്റെ മരവിപ്പുമായി എന്നെ പ്രണയതതിലായി. എന്നിട്ടും ഒരു നനുത്ത കാറ്റ് എന്റെ കൈകളിൽ കോരിയെടുത്ത് വാരിപ്പുണർന്നപ്പപോൾ ഞാൻ ചിരിക്കാൻ കൊതിചു..
കുറെ ചിരിചചു കഴിഞ്ഞപ്പോൾ എന്റെ ചുറ്റിനും ഞാൻ ആ അഴികൾ കണ്ടു. ഈ പൂട്ട് പൊട്ടിച്ചു എനിക്ക് പുറതതു പോകാൻ കഴിയാത്തിടതൊളം അവരെന്നെ ഭ്രാന്തി എന്നു വിളിക്കട്ടെ....
കുട്ടുവൻ ഇന്നൊരു ഓർമ്മ മാത്രമാണു.. ഓർമ്മയുമല്ല..അയാൾ ഒരുപക്ഷെ മുടിവെട്ടുകാരൻ ചിന്ന്ന്റെയൊ ,കടല വറക്കുന്ന മിയാന്റെയൊ, ഓർമ്മയിൽ ഉണ്ടാവും. വഴിയരികിൽ ബീഡി പുകചും , വെള്ളം കണ്ടിട്ടില്ലാത്ത ഒരു തോർത്തു തലയിൽ ചുറ്റിയും അയാൾ നിൽക്കുന്നതു എന്റെ മനസിലുണ്ട്. ഇന്ന് എന്റെ വീട്ടിന്റെ പിന്നിലെ പറംബിൽ തേങ്ങയിടാൻ വന്ന് യന്ത്രം കാലങ്ങൾക്കിപ്പുറം കുട്ടുവനെ ഓർമ്മിപ്പിചു...കുട്ടുവനു ഓരോ തെങ്ങിന്റെയും മനസ്സറിയാമായിരുന്നു.ഓരോ കുലയും വയസ്സറിയിക്കുന്ന ദിവസം അയാൾക്കറിയാം.തെങ്ങോലകലുടെ ചാവറിയാം..മുത്തശിയുടെ ചൂലു തേയാറായൊ എന്നറിയാം..എന്റെ ഓലപ്പാംബ്ബിനു എത്ര നീളം വേണമെന്നറിയാം..ആളെണ്ണി കരിക്കിട്ട് ചെത്തിമിനുക്കി തരാനറിയാം..ഓരൊ തെങ്ങും ആ ദിവസം കാത്തിരുന്നു കാണണം.. അവരുടെ വിശേഷം തിരക്കാൻ കുട്ടുവൻ വരുന്ന ദിവസം..ഇന്നു യാതൊരു വികാരവും ഇല്ലാതെ എന്റെ തെങ്ങുകൾ യന്ത്രം കയറിയിറങ്ങി പോകുന്നതും നോക്കി നിൽക്കുന്നതു കാണുമ്പൊൾ കുട്ടുവനെ ഓർമ്മയിൽ നിന്ന് പരതി എടുത്ത് കുറിചിടാൻ തോന്നി..എന്റെ മകനു എന്നെങ്കിലും പറഞഞുകൊടുക്കെണ്ടി വരും...പണ്ടൊക്കെ ഈ തേങ്ങ എങങനെ താഴെ വന്നിരുന്നെന്നു